Sunday 7 August 2016

ലോക സമാധാനത്തിനായി ആയിരം കടലാസ് കൊക്കുകളുണ്ടാക്കി പറത്തി ഹിരോഷിമ ദിനം ആചരിച്ചു
കാസര്‍ഗോഡ്: യുദ്ധ ദുരന്തത്തിന്‍റെ എക്കാലത്തെയും കറുത്ത ഏടായ ഹിരോഷിമ ദിനത്തില്‍ ലോക സമാധാനത്തിനിനായി ആയിരം കടലാസ കൊക്കുകളുണ്ടാക്കി പറത്തി  ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഹിരോഷിമ ദിനം ആചരിച്ചു. 1945ൽ ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. സഡാക്കോയ്ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബിടുന്നത്, അപ്പോൾ മരണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും, മാരകമായ അണുവികിരണങ്ങൾ അവൾക്ക് രക്താർബുദം വരുത്തിവച്ചു.

ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ഒരു വിശ്വാസം ജപ്പാനിലുണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാകിയപ്പോയേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട്‌ അവളുടെ സുഹൃത്തുക്കൾ ചേർന്ന് 1000 എന്ന എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കൊയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്‍റെ  പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി. .വ്യത്യസ്തമാര്‍ന്ന ഈ പരിപാടിയും ഇതിന്‍റെ പിന്നിലുള്ള ചരിത്രവും  കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും രക്ഷിതാക്കള്‍ക്കും യുദ്ധത്തിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന പാവങ്ങളുടെ നിസ്സഹായത ബോധ്യപ്പെത്തുന്നതായി. പരിപാടി സ്കൂള്‍ മാനേജര്‍ സി എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ആയിശത്ത് റൈഹാന നൂറിന്‍, സൈനബ, ഷാസ്മ അഫ്സല്‍, ശുഹൈസ് അഹമ്മദ്‌ എന്നിവര്‍ യുദ്ധ വിരുദ്ധ പ്രതിത്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ കണ്‍വീനര്‍ നൌഷാദ് ആലിചേരി, പ്രവീണ്‍രാജ് ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ പത്മനാഭന്‍ സര്‍ സ്വാഗതവും ശൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു.